2012, ജൂലൈ 13, വെള്ളിയാഴ്‌ച

തനിയാവര്‍ത്തനം

മാനം മുട്ടി നില്‍ക്കുന്ന മൊട്ടക്കുന്നുകളുടെ താഴ്വാരത്തില്‍ ഉറച്ച ചെമ്മണ്ണിലൂടെ അവന്‍നടക്കുകയാണ്. നുകമെന്ന ജീവിത ഭാരം കഴുത്തിലേറ്റിയിട്ടു ഇന്നേക്ക് വര്ഷം ആറു തികയുന്നു.

എന്നും ഒരേ ഭാരം..
പിന്നില്‍ ഉഴുതുമറിയുന്ന മണ്‍തരികളില്‍ നാളെ സ്വര്‍ണം വിളഞ്ഞാലും തനിക്ക്

കിട്ടുന്നത് ഒത്തിരി 
തല്ലും ഇത്തിരി തലോടലും മാത്രം. ഒന്നുറക്കെ കരയാന്‍ പോലും കഴിയാത്ത

വിധം വായ്‌ 
മൂടിക്കെട്ടിയിരിക്കുന്ന വല ക്കണ്ണകളില്‍ കണ്ണീരുപ്പു പറ്റിപ്പിടിച്ചിരിക്കുന്നു. പുറത്തുചാട്ടയടിപ്പാടുകളില്‍ പഴുപ്പേരുന്നു. പഴയ പാടുകള്‍ മായും മുന്‍പേ പുതിയത് തെളിഞ്ഞിരിക്കും.

എന്നും ഒരേ വേദന. മനസ് മരവിച്ചു പോയെങ്കിലും ശരീരം ഇന്നും വേദനയെ തിരിച്ചറിയുന്നു. അതും
മരവിച്ചിരുന്നെങ്കില്‍ എന്നിടക്ക് ചിന്തിക്കും. ആവര്‍ത്തന വിരസമായ ജീവിതം.ഒരിക്കല്‍ ഒരുനാള്‍ഈ കാലുകളും ബന്ധിക്കപ്പെടും. പിന്നെ, കഴുത്തിലെ നുകപ്പാടിന്റെ സ്ഥാനത്ത് രക്തം ചിന്തും. തന്‍റെശവവും അവര്‍ വില്‍ക്കും.

പണം, അതിനും വലുതല്ല അവര്‍ക്കൊന്നും. മനുഷ്യന്‍ എന്ന വാക്കിന്‍റെ
അര്‍ത്ഥം സ്വാര്‍ത്ഥന്‍ എന്നാണോ??? ആയിരിക്കാം.എന്തായാലും ഒരു മാറ്റം അനിവാര്യം തന്നെ.നാവിനെ പോലും ചലിക്കാന്‍ അനുവദിക്കാതെ ബന്ധനസ്ഥനാക്കിയ മുഖാവരണം ആദ്യംപൊട്ടിച്ചെറിയണം. പിന്നെ ഞാനെന്ന ജന്മം ചുമലിലേറ്റിയ സകല ഭാരങ്ങളും. സര്വസ്വതന്ത്രനായ്ഓടണം. അങ്ങ് ദൂരെ മോട്ടക്കുന്നുകള്‍ക്കപ്പുറാം  ശാന്തമായൊഴുകുന്ന നദിക്കക്കരെ കടക്കണം,.അവിടെ പച്ചപ്പ് നിറഞ്ഞ പുല്‍മേടുകളില്‍ വിഹല ചിന്തകളെതുമില്ലാതെ  മേഞ്ഞു നടക്കണം.

പുറത്തു വീണ്ടും ചാട്ടയടിപ്പാടുകള്‍ തെളിയുന്നു.

ഹൂ... സ്വപ്‌നങ്ങള്‍ ഇന്നും തല്ലു കൊള്ളിച്ചു. ഇനി
മുതല്‍ ദിവസവും ഈ സ്വപ്നം കാണല്‍ നിര്‍ത്തണം.

എന്നും കാണുന്നത് ഒരേ സ്വപ്‌നങ്ങള്‍....,..
ആവര്‍ത്തന വിരസത.