2014, നവംബർ 18, ചൊവ്വാഴ്ച

FIRE & SAFETY പഠിച്ചാല്‍ എല്ലാം നടക്കുമെടാ ...

ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി പഠിച്ചു ഗംഭീര മാര്‍ക്കോടെ പാസായപ്പോ നമ്മള് കരുതി ദിപ്പോ കിട്ടും അടിപൊളി ജോലി ന്ന്...
യെവടെ!!!
അവസാനം NIFE യിലെ ശശി സാറിന്‍റെ ( ചിരിക്കണ്ട... സാറിന്‍റെ പേര് ശരിക്കും ശശി എന്ന് തന്ന്യാ.. ) പരിചയത്തില്‍ കൊച്ചിയില്‍ സീ ബ്ലൂ ഷിപ്‌ യാര്‍ഡില്‍ ഒരു ജോലി തരപ്പെട്ടു.
സാലറി എത്രയായാലും വേണ്ടില്ല എക്സ്പീരിയന്‍സ് ഉണ്ടാക്കണം എന്ന് ഉപദേശം കൂടെ ണ്ടാരുന്നു .
"സീ ബ്ലൂ ഷിപ്‌ യാര്‍ഡ്‌"
ആ പേര് കേള്‍ക്കുമ്പോഴേ ഒരു സുഖമില്ലേ ??
സേഫ്റ്റി ആപ്പീസര്‍ ആയി ഞാനാ ഷിപ്‌ യാര്‍ഡില്‍ ആര്‍മാദിച്ചു നടക്കുന്നത് ഓര്‍ത്ത്‌ ഉറക്കം തന്നെ കിട്ടാതായി ..
അന്നേരം ഡാമി പ്പോ പൊട്ടുമല്ലോ കര്‍ത്താവേ എന്നോര്‍ത്ത് പി ജെ ജോസപ്പിനും, ഡാം പൊട്ടിയാല്‍ കൊച്ചിയിലെ ഈ ഷിപ്‌യാര്‍ഡ്‌ വരെ പ്രളയത്തില്‍ മുങ്ങുമല്ലോ എന്നോര്‍ത്ത് അച്ഛനും ഉറക്കം നഷ്ട്ടപ്പെട്ടു .
ആദ്യായിട്ടായിരിക്കും ഒരുത്തന്‍ ആദ്യായി ജോലിക്ക് പോകുമ്പോ "മോനെ നീ ഇതിനു പോവണ്ട്രാ.." ന്നു വീട്ടുകാര്‍ പറയുന്നത് .
ഞാന്‍ കേട്ടില്ല.. എന്‍റെ മനസ് നിറയെ പ്രതീക്ഷയുടെ കടലായിരുന്നു.
********************************
ഒരു ഗമണ്ടന്‍ ഗേറ്റ് കടന്നു ചെന്നതും പ്രതീക്ഷയുടെ കടലിലെ ഓളം ഒക്കെ നിന്ന്.. മ്മടെ തൃശൂര് പട്ടാളം മാര്‍ക്കറ്റിലേക്ക് കടന്ന പോലെ ഒരു അവസ്ഥ..
ആകെ ഇരുമ്പ് സാധങ്ങള്‍.. കായലില്‍ ഒരു ബോട്ട് കിടപ്പുണ്ട്.
പിന്നെ കോസ്റ്റ്‌ ഗാര്‍ഡിന്‍റെ വല്യൊരു ബോട്ടും കരയ്ക്ക് കയറി കിടപ്പുണ്ട്.
ആപ്പീസിലേക്ക് ചെന്ന് സര്‍ പറഞ്ഞ ആളെ പോയി കണ്ടു.. അങ്ങേരാണ് ശരിക്കും അവിടത്തെ ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി ആപ്പീസര്‍.
നമ്മടെ ജോലി ഫയര്‍ വാച്ചര്‍..
(ങേ!! അതെന്തൂട്ടാ ... )
സാലറി :3000+accomodation.
(അപ്പൊ ഖാനാ ഖാനാ ?? ബാക്കി ചെലവ് ??)
"ഡ്രസ്സ്‌ മാറാന്‍ ദാണ്ടെ അങ്ങോട്ട്‌ പോയ്കോളൂ"
ഒരു കണ്ടെയ്നര്‍ ന്‍റെ മുകളില്‍ മറ്റൊരു കണ്ടെയ്നര്‍ ചൂണ്ടി കാട്ടി അയാള്‍. അതിലേക്ക് കയറാന്‍ ഒരു ഗോവണി. അതിന്‍റെ ഹാന്‍ഡ്‌ റെയില്‍ ഇപ്പോഴേ ഊരി വീഴും എന്ന അവസ്ഥയില്‍ ആയിരുന്നു.
പിന്നെ സ്വന്തം സേഫ്റ്റിക്കായി പ്രത്യേകം ഡ്രസ്സ്‌ ഒന്നുമില്ല.
"വല്ല പഴയ ഡ്രസ്സ്‌ വല്ലതും ഉണ്ടെങ്കി ഇട്ടെക്കൂ .. ഗ്രീസ് ഒക്കെ ആയാല്‍ വല്യ പാടാ പോവാന്‍ .."
ങേ!! ഗ്രീസാ ???
ഒരു വിധം കൊത്തി പിടിച്ചു ഞാന്‍ അതില്‍ കയറി. സേഫ്റ്റി എന്നാല്‍ ഇതാണല്ലേ ?
*****************************

സംഭവം എന്താന്നു വച്ചാല്‍ അതൊരു വര്‍ക്ക്ഷോപ്പ് ആണ്. ചെറിയ ഷിപ്പുകള്‍ ബോട്ടുകള്‍ ഒക്കെ റിപ്പയര്‍ ചെയ്യുന്ന സ്ഥലം. ആ വല്യ ബോട്ടിലാണ് പണി. അതിലേക്കും എന്‍ട്രി ഇതുപോലെ വേള്‍ഡ്‌ ചെയ്തു പിടിപ്പിച്ച ഒരു വലിയ എണിയിലൂടെ തന്നെ.
ഡ്രസ്സ്‌ ഒക്കെ ഇട്ടു ബോട്ടില്‍ കേറി നമ്മടെ സീനിയെഴ്സ്‌ നെ പോയി പരിചയപ്പെട്ടു..
"അല്ല ചേട്ടാ.. എന്താ നമ്മടെ ജോലീടെ സ്വഭാവം ??"
"നിനക്ക് വെള്ളം കോരാന്‍ അറിയാമോ ??"
"ഉം.."
ഒരു പാട്ടയും കയറും എടുത്തു തന്നിട്ട് സീനിയര്‍ എന്‍റെ വര്‍ക്ക്‌ കാണിച്ചു തന്നു.
"ആ വല്യ ബോട്ടില്‍ നിന്ന് കൊണ്ട് കായലിലെ വെള്ളം കോരണം. എന്നിട്ട് ദോണ്ടെ അവിടെ ബോട്ടിനകത്ത് ഗാസ് കട്ടിംഗ് നടക്കുന്നുണ്ട്.
അതിന്‍റെ താഴെ പോയി നിക്കണം. എങ്ങാനും തീ പൊരി താഴെ വീണാല്‍ അപ്പൊ വെള്ളം ഒഴിക്കണം.."
പിന്നെ ഒരു എക്സ്ട്ടിങ്ങ്വിഷറും ഒരു പായ്ക്കറ്റ് DCP പൌഡറും തന്നു.
പിന്നെ ഒരു ഉപദേശവും:
"ഒരുപാട് കേബ്ലിംഗ് പോയിട്ടുള്ളതാ ഈ റൂമിലൂടെ .
വയറില്‍ തീ പിടിച്ചാ ഈ പാക്കറ്റ്‌ പൌഡര്‍ വാരി എറിയണം..
വല്ലാതെ കത്തിയാല്‍ മാത്രം എക്സ്ട്ടിങ്ങ്വിഷര്‍ ഉപയോഗിച്ചാ മതി... റീ ഫില്ലിംഗ് ചെലവ് കുറയ്‌ക്കാലോ.. യേത്.. "
എലിപ്പെട്ടി പോലത്തെ ഒരു കുടുസുമുറി.
അതിനു മുകളില്‍ നിന്ന് ഗ്യാസ്‌ കട്ടിംഗ്.
താഴെ ഞാന്‍ ഒറ്റയ്ക്ക്..

തീ പിടിച്ചാല്‍ ഇറങ്ങി ഒടാനോന്നും പറ്റില്ല. പുകക്കുഴല്‍ പോലെ ഒരു എക്സിറ്റ് മാത്രേ ഉള്ളൂ..
ഒക്കെ കേട്ടപ്പോഴേ വയറു കത്താന്‍ തുടങ്ങി..

.
.
.
പൌഡര്‍ എറിഞ്ഞില്ലേ എന്ന് ചോദിക്കണ്ട. കത്തിയത് എന്‍റെ വയറാ...
**************************************************
രാത്രി വീട്ടീന്നു കോള്‍...
അമ്മയാണ് സംസാരിച്ചത്.
"മോനെ മുല്ലപ്പെരിയാര്‍ ദിപ്പോ പൊട്ടും ന്നാ പി ജെ ജോസപ്പ്‌ വരെ പറയണേ.. നീ ജോലി നിര്‍ത്തി ഇങ്ങു പോരെ ഡാ.. അമ്മയ്ക്ക് നിന്നെ കാണണം. "
"ഹോ!! വല്യ ശല്യായല്ലോ.. ദേ ഞാന്‍ വരാം.. പിന്നെ ഒരു കാര്യം പറഞ്ഞേക്കാം.. ഇനിയെങ്ങാനും വേറെ ജോലി കിട്ടാതെ വീട്ടില്‍ ഇരിക്കുമ്പോ ചുമ്മാ അതുമിതും പറഞ്ഞു വന്നേക്കരുത് . ഞാന്‍ നാളെ തന്നെ വരാം.. ഹും.. "
ചുളുവില്‍ ഒരു എഗ്രിമെന്‍റ് പാസാക്കി ഞാന്‍ പിറ്റേന്ന് തന്നെ വണ്ടി കയറി.

നേരത്തെ എഴുന്നെല്‍ക്കാത്തത് എന്ത് കൊണ്ട് ??

പതിനൊന്നുമണിക്ക് പല്ല് തേയ്ച്ചാല്‍ എന്തെ വെളുക്കൂല്ലേ??
വൈകി എണീക്കണ കാര്യം പറയുമ്പോ എല്ലാര്‍ക്കും കലിപ്പാ എന്നോട്..
നിങ്ങക്കൊക്കെ പറഞ്ഞാ മതിയല്ലോ..
ഒരു ദിവസം നേരത്തെ എണീറ്റത് കൊണ്ട് മാത്രമാണ് എന്‍റെ ജീവിതം തന്നെ മാറി പോയത്.
ദാ.. ഒരു അനുഭവക്കുറിപ്പ്..
************************
അഞ്ചാം ക്ലാസ് കഴിഞ്ഞുള്ള വേനലവധി. ഞാനും ന്‍റെ ചേട്ടനും കൂടി ഒരുമിച്ചാണ് എന്നും കിടന്നുറങ്ങുന്നത്.
ചേട്ടന്‍ പണ്ടേ പൊട്ട പഠിപ്പാ... എത്ര വൈകി കിടന്നാലും നേരത്തെ എണീക്കും പഹയന്‍.
എണീക്കുന്നതില്‍ എനിക്ക് പരാതിയൊന്നും ഉണ്ടായിട്ടല്ല. പ്രശ്നം എന്താന്നു വച്ചാല്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കൂടെ പുതയ്ക്കാന്‍ എടുത്താ പൊങ്ങാത്ത ഒരു വല്യ കമ്പിളി പുതപ്പുണ്ട്.
കിടക്കാന്‍ നേരത്ത് നല്ല വൃത്തിയില്‍ മടക്കി വച്ചിട്ടുണ്ടാകും. പക്ഷെ പുലര്‍ച്ചെ ആകുമ്പോ കാബൂളിവാലയിലെ ജഗതീം ഇന്നസെന്‍റും ചെയ്യണ പോലെ അങ്ങോട്ടും ഇങ്ങോട്ടും വലിച്ച് പറിച്ചു ആകെ അലങ്കോലമായിട്ടുണ്ടാകും.
അവസാനം എണീക്കുന്ന ആളുടെ ഡ്യൂട്ടിയാണ് ഈ കമ്പിളി പുതപ്പ് മടക്കി വെക്കല്‍. അതായത് എന്‍റെ പണി എന്ന് പ്രത്യേകം പറയണ്ടല്ലോ.
ചിന്തിക്കണം ഒരു പത്തു വയസുകാരന്‍ പയ്യനെ കൊണ്ടാണ് ഈ കഠിന ജോലി ചെയ്യിക്കുന്നത്.
ഒരിക്കലെങ്കിലും ഈ പണ്ടാരം മടക്കുന്ന ബുദ്ധിമുട്ട് ചേട്ടനും ഒന്നറിയണം എന്നു ഞാന്‍ തിരുമാനിച്ചു.
സാധാരണ അമ്മയുടെ കുറ്റിചൂല് കൊണ്ടുള്ള നില്‍പ്പാണ് ദിവസവും കാണാറ്..
നിങ്ങള് കരുതും എണീറ്റ പാടെ നീയെന്തിനാ മുറ്റത്ത് ഇറങ്ങി നില്‍ക്കുന്നെ എന്ന്.
അമ്മ മുറ്റമടിക്കാനല്ല സുഹൃത്തുക്കളെ എന്നെ അടിക്കാനാണ് കുറ്റിചൂലെടുക്കുന്നത്. 

അങ്ങനെ അന്ന് ഞാന്‍ ആദ്യമായി ചേട്ടനേക്കാള്‍ നേരത്തെ എണീറ്റു..
അന്നായിരിക്കണം പ്രഭാത സൂര്യന്‍റെ ഭംഗി ഞാന്‍ ആദ്യമായി ആസ്വദിക്കുന്നത്.
ആഹാ.. എന്ത് രസം എന്ത് രസം..
ഉദയസൂര്യ പ്രഭയില്‍ ആര്‍മാദിക്കാന്‍ മുറ്റത്തേയ്ക്ക് ഇറങ്ങിയപ്പോഴുണ്ട് അടുത്ത വീട്ടിലെ ഹൈദര്‍ ഇക്കയുടെ സൈക്കിള്‍ റോഡില്‍ ഇരിക്കുന്നു..
മനസ്സില്‍ ഒരഞ്ചാറ് ലഡ്ഡു ഒരുമിച്ചു പൊട്ടി.
സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചു വരുന്നവന്, അതും സ്വന്തമായി ഒരു സൈക്കിള്‍ ടയര്‍ മാത്രമുള്ളവന് ഒരു സൈക്കിള്‍ ഇങ്ങനെ എന്നെ എടുത്തോ എന്നെ എടുത്തോ എന്ന് പറയാതെ പറഞ്ഞു ഇരിക്കണ കാണുമ്പോ തോന്നുന്ന എല്ലാര്‍ക്കും തോന്നണ ആ ലത് ഇല്ലേ.. ആ ലത് എനിക്കും തോന്നി.
എന്നെക്കാളും വല്യ സൈക്കിളില്‍ കയറി ഞാന്‍ ചെങ്കല്ല് വിരിച്ച റോഡിലൂടെ ചവിട്ടി.. സീറ്റിലേക്ക്‌ ഇരുന്നാല്‍ പെടലിലേക്ക് കാലെത്തില്ല. എന്നുകരുതി സീറ്റില്‍ ഇരുന്നു ചവിട്ടാതിരിക്കുന്നതെങ്ങനെ..
കയറി ഇരുന്നു.. ആഹാ.. എന്ത് സുഖം എന്തൊരു സുഖം... എന്നിട്ടും പൂതി തീര്‍ന്നില്ല.
ചെങ്കല്‍ റോഡില്‍ എട്ടിടാന്‍ ഒരു സാഹസിക ശ്രമം. എല്ലാ ഫ്രീക്കന്മാരുടെ സൈക്കിളിനും ബ്രേക്ക്‌ കാണില്ല എന്ന നഗ്ന സത്യം മനസിലാക്കും മുന്‍പേ ഞാന്‍ സ്പൈഡര്‍ മാനായി. വപ്പത്തണ്ട് പോലത്തെ എന്‍റെ കൈ ഒടിഞ്ഞു രണ്ടു പീസായി..
പിന്നെ രണ്ടു ദിവസം ഹോസ്പ്പിറ്റല്‍ അത് കഴിഞ്ഞു ഒന്നര മാസം എന്‍റെ വലതുകൈക്കുഞ്ഞിനെ തൊട്ടില് കെട്ടി താലോലിച്ചു നടക്കേണ്ടി വന്നു.
കരാട്ടെ പഠിച്ചു ബ്ലാക്ക്‌ ബെല്‍റ്റ്‌ നേടണം എന്ന എന്‍റെ ജീവിതാഭിലാഷത്തിനു തിരശീല വീണത്‌ ദിങ്ങനെ
അച്ഛന്‍: "മോന് ബ്ലാക്ക് ബെല്‍റ്റ്‌ അച്ഛന്‍ ഇന്ന് തന്നെ വാങ്ങി തരാം... പിന്നെ കരാട്ടെ കൂടെ പഠിക്കാന്‍ പോയിട്ട് ഇനീം എല്ലിന്‍റെ എണ്ണം കൂട്ടണ്ട. ഒടിയുമ്പോ ഒടിയുമ്പോ പശ വെച്ച് ഒട്ടിക്കാന്‍ പറ്റണ സാധനല്ല ഈ കയ്യ്"
ഇനി നിങ്ങള് പറ.. ഞാന്‍ വൈകി എണീക്കുന്നത് ഒരു തെറ്റാ ???