2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

കുരുത്തക്കേട്സ് ..

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് ഫെബ്രുവരി മാസത്തിലെ ഏതോ ഒരു  മുടിഞ്ഞ ദിവസം

"ഡാ പിള്ളാരെ.. തീ കൊണ്ട് കളിക്കണ്ട്രാ.. "

അടുക്കളയില്‍ നിന്നും ഗീത ചേച്ചി ഉറക്കെ വിളിച്ചു പറഞ്ഞു .
.
.
.


ഓ സില്ലി ഉപദേശംസ് .. ആര്‍ക്കു വേണം..
.
.

വിശാലമായി കിടക്കുന്ന പറമ്പിലെ ഉണങ്ങിയ മാവില മുഴുവനും കത്തിക്കാനുള്ള  തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍ ..

ഞങ്ങള്‍ എന്ന് പറഞ്ഞാ  ഒപ്പം രണ്ടു കുരുത്തം കെട്ടവന്മാര്‍ കൂടി ഉണ്ടായിരുന്നു .

ഗിരീഷും ഗൌതുവും ..

എന്‍റെ ബാല്യകാല സഖന്‍സ്‌..

ഇവന്മാരുടെ അമ്മവീട്ടില്‍ ആണ് കലാ പരിപാടി ..

പ്ലാസ്റ്റിക്  കവര്‍  കത്തിച്ചാല്‍ തീ  നെയ്യുരുകി വീഴും പോലെ തുള്ളികള്‍ ആയി വീഴും.

അങ്ങനെ കത്തിക്കാന്‍ നല്ല രസമാണ് ..

എന്‍റെ വലിയ കണ്ടെത്തലിന് സഖന്മാരുടെ സപ്പോര്‍ട്ട് കൂടിയായപ്പോള്‍ അതങ്ങു പ്രയോഗികമാക്കുന്ന തിരക്കില്‍ ആയിരുന്നു ഞങ്ങള്‍ ..
.
.

കൊന്നവടിയില്‍ പ്ലാസ്റ്റിക്‌ കവര്‍ ചുറ്റി തീ കൊളുത്തിയിട്ടു കൂടിക്കിടക്കുന്ന ചവറു കത്തിച്ചു രസിക്കുകയാണ് ഞങ്ങള്‍.

ഇതിനിടയില്‍ വടി പുറകില്‍ പിടിച്ചു എന്താണ്ടോ ഉടായിപ്പ് ആലോചിച്ചു
നിന്ന ഗൌതു തന്‍റെ  പുറകു വശത്തു നിന്ന് ചൂട് കൂടുതല്‍
അനുഭവപ്പെടാന്‍ തുടങ്ങിയപ്പോഴാണ് തിരിഞ്ഞു നോക്കുന്നത് .


വിറകു പുര മേയാന്‍ വാങ്ങി അടക്കി വച്ചിരുന്ന ഓലക്കെട്ടുകളില്‍  തീ പിടിച്ചതാ.

രണ്ടാള്‍ പൊക്കത്തില്‍ തീ യാളി ..
കപ്പ് കൊണ്ട് വെള്ളം കോരിയൊഴിച്ചിട്ടോന്നും ഒരു രക്ഷയുമില്ല..
ആളു കൂടും എന്ന് തോന്നിയതോടെ ഞാന്‍ വലിഞ്ഞു..


അന്ന് നമ്മള് ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി ഒന്നും പഠിച്ചിട്ടില്ലലോ . അതോണ്ട്  സ്വന്തം സേഫ്റ്റി മാത്രേ നോക്കിയുള്ളൂ .. 


വീട്ടില്‍ പോയി ചൂടു പാലുംവെള്ളം മോന്തിക്കൊണ്ടിരിക്കുന്ന നേരത്ത് അച്ഛന്‍ ഓടിപ്പാഞ്ഞു വന്നു..

മിക്സ്ചര്‍ പാക്കറ്റ്‌ ഉപേക്ഷിച്ച് എനിക്ക് ഓടാന്‍ സമയം കിട്ടിയില്ല. അതിനു മുന്‍പേ എല്ലാം കഴിഞ്ഞു ..


 90 decibel നും ഉച്ചത്തില്‍ കരയാന്‍ തുടങ്ങിയപ്പോഴാണ് തല്ല് നിര്‍ത്തിയത് ..

ശബ്ദമലിനീകരണനിയന്ത്രണം.. 

***************************


അരമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു .

ഈ സംഭവത്തോടെ സഖന്മാരോട് തല്‍ക്കാലം സുല്ല് പറഞ്ഞു അടുത്ത പടയുമായി തൊട്ടടുത്ത തറവാട്ടമ്പലത്തിലെ പൂരം കാണാന്‍ പോയി ..

 വെടിക്കെട്ടിന് സമയം അടുക്കുന്നു .. ഒരുപാട് കദനക്കുറ്റികള്‍ നിരത്തി വച്ചിട്ടുണ്ട് ..

അങ്ങനെ ഒരുപാട് എന്ന് പറഞ്ഞാ ഒരു കണക്ക് ആവില്ലല്ലോ. കൃത്യം എത്രയെണ്ണം എന്നറിയണം ..

നേരെ അതിനരികിലെക്ക് ചെന്നു..

 കണക്ക് പഠിപ്പിച്ച ബീന ടീച്ചറെ മനസ്സില്‍ ധ്യാനിച്ച്‌  എണ്ണാന്‍ തുടങ്ങി . .
.
.
ഒന്ന് .. രണ്ട്.. മൂന്ന്... 

ഇടയ്ക്കു പുറകില്‍ നിന്നും ഒരു ശബ്ദം..
.
.
.
ദാണ്ടെ നില്‍ക്കുന്നു വില്ലന്‍.. സോറി അച്ഛന്‍..

പിന്നെ സൂപ്പര്‍ സീന്‍ ആയിരുന്നു ..

പടയപ്പയിലെ രജനീകാന്തിനെ പോലെ അച്ഛന്‍..

 അതിലെ കുതിരയെ പോലെ ഞാന്‍..

പക്ഷെ ചാട്ടയ്ക്ക് പകരം പച്ചീര്‍ക്കില്‍ ആയിരുന്നു എന്ന് മാത്രം..

അമ്പലപ്പറമ്പ് മുതല്‍ വീട് വരെ ഓടിച്ചിട്ട്‌ തല്ലി..
****************************

അതേ അമ്പലത്തില്‍ ഇക്കഴിഞ്ഞ പൂരത്തിന് ഇതൊക്കെ ഓര്‍ത്തുകൊണ്ട് നില്ക്കുമ്പോഴുണ്ട് ഒരു ചികിട് പയ്യന്‍ കദനക്കുറ്റികള്‍ എണ്ണിക്കൊണ്ട് നടക്കുന്നു ..

ഒന്ന്.. രണ്ട്.. മൂന്ന്... 

******************************


ലോകം എത്ര വികസിച്ചാലും കാലം എത്ര മാറി മറിഞ്ഞാലും "ഈ വക കുരുത്തം കെട്ടവന്മാര്" എന്നും കാണും.. എവിടെയും.. 

5 അഭിപ്രായങ്ങൾ:

  1. ആദ്യമായിട്ടാ ഈ വഴി വരുന്നത്, ഇനി ഇടക്കിടെ പ്രതീഷിക്കാം!!

    \\\വേറൊരു കുരുത്തംകെട്ടവൻ\\\ :)

    മറുപടിഇല്ലാതാക്കൂ
  2. ഓര്‍ക്കാന്‍ രസമുള്ള ഓര്‍മ്മകള്‍ :)

    മറുപടിഇല്ലാതാക്കൂ
  3. ഹാഹഹഹ ............പടയപ്പയിലെ രജനിയെപോലെ ....ആ കാഴ്ച സങ്കല്‍പ്പിച്ചുനോക്കി രസകരമായ ഓര്‍മ്മകള്‍ .

    മറുപടിഇല്ലാതാക്കൂ