2014, ജനുവരി 29, ബുധനാഴ്‌ച

കുങ്കുമപ്പൂവ്

ജനുവരി 8:


സമയം രാത്രി ഒമ്പത് മണി

കയറി വന്നപ്പോഴേ അമ്മയുടെ മുഖത്ത് ഒരു വിഷാദ ഭാവം ..

അടുത്തെങ്ങാനും സാമ്പാറ് മണക്കുന്നുണ്ടോ..

അയല്‍ വീടുകളിലേക്ക്‌ ഒന്ന് പാളി നോക്കി ..

ഇല്ല, ആരും പടമായ ലക്ഷണം കാണുന്നില്ല .

സമാധാനം , അച്ഛന് ഭാവമാറ്റങ്ങള്‍ ഒന്നും തന്നെയില്ല ..

വേഗം ഒരു കുളിയും പാസാക്കി ഒരു ചൂട് കഞ്ഞി വിത്ത് ബുള്‍സ് ഐ ഓര്‍ഡര്‍ ചെയ്തു കസേരയില്‍ കയറി ഇരുന്നു .

കഞ്ഞിയാക്കിയത് സത്യായിട്ടും വിശപ്പില്ലാഞ്ഞിട്ടാ..

( വൈകീട്ട് വരും വഴി കൊള്ളിയും ബീഫും തട്ടിയത് കൊണ്ടാണോ എന്തോ )

വീട്ടില്‍ വന്നിട്ട് ഒന്നും കഴിച്ചില്ലേല്‍ പിന്നെ അതിനു വേറെ വഴക്ക് കേള്‍ക്കണം ..

സമയം 9.35

കഞ്ഞി റെഡി .

ഏഷ്യാനെറ്റിലെ നീട്ടി വലിച്ചുള്ള തേങ്ങല്‍ കേട്ടാണ് ടീവിയിലെക്ക് നോക്കിയത് ..

മരണം .. രുദ്രന്‍ ഉണ്ട മരിച്ചിരിക്കുന്നു ..

ആകെ കണ്ണീരു മയം...

ആ വയലിന്‍ വായന കേട്ടപ്പോഴേ ചിരി പൊട്ടി .. അത് കേട്ടാല്‍ ജീവനുള്ളവര്‍ വരെ തട്ടിപ്പോകും ..

"എന്‍റെ രുദ്രന്‍ ഉണ്ടേ.. നിനക്ക് എസ്കോര്‍ട്ട് നു ഐജി വരെ ഉണ്ടായിട്ടും നിനക്കീ ഗതി വന്നല്ലോ.."

മദര്‍ ഇന്‍ ലോ എണ്ണിപ്പെറുക്കി കരയുന്നു..

അതിനിടയിലാ ശവത്തിനടുത്തിരുന്നു രണ്ടു "ഉണ്ടന്മാരുടെ" വഹ മുടിഞ്ഞ കരച്ചില്‍...

അതിലോരുത്തന്റെ കരച്ചില്‍ കേട്ടതും ചിരിച്ചു ചിരിച്ചു വായിലെ കഞ്ഞി വരെ തൂറ്റി ..

പെട്ടെന്നായിരുന്നു അമ്മയുടെ ഭാവം മാറിയത്

"എന്താടാ ഇത്ര കിണിക്കാന്‍ ??"

ഹും.. അതെങ്ങനാ ..
അന്യന്‍റെ വിഷമം മനസിലാക്കാന്‍ മനസ് എന്നൊന്ന് പറയുന്ന സാധനം വേണം..

അങ്ങനെയുള്ളവര്‍ക്കെ ഇതൊക്കെ കാണുമ്പോ ഉള്ളില്‍ സങ്കടം വരൂ ..

ഹും..

നീ ഏതു നേരോംആ കംബ്യൂട്ടറില്‍ കുത്തി പിടിച്ചിരുന്നോ..

ആര് ചത്താലും ജീവിച്ചാലും നിനക്കാ കുന്ത്രാണ്ടം മതീലോ .. "

അല്‍പ നേരത്തേക്ക്‌ മൌനം ..

പ്ലേറ്റില്‍ കിടക്കുന്ന ബുള്‍സ് ഐ വരെ എന്നെ നോക്കി കൊഞ്ഞനം കുത്തി.

കിട്ടിയ കഞ്ഞി പ്ലിംഗ് പ്ലിംഗ് എന്ന് കോരി കുടിച്ചു ഞാന്‍ മെല്ലെ സ്കൂട്ടായി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ